Tuesday 1 January 2013

 എന്‍റെ പെങ്ങള്‍ക്ക് വേണ്ടി    നിറമിഴിയോടെ............പ്രാര്‍ത്ഥനയോടെ............



ഇഷ്ട്ടസ്വപ്നങ്ങള്‍ക്ക് ചിറകുമുളച് തുടങ്ങിയപ്പോള്‍
ആ ചിറകുകള്‍ അരിഞ്ഞെടുക്കാന്‍ വരുന്ന നരധമാന്മാര്‍ക്ക്
മാപ്പ് കൊടുക്കരുത് ......
ദല്‍ഹിയിലെ എന്‍റെ പെങ്ങളുടെ വേദന ഞാന്‍ ഇവിടറിയുന്നു....
ഭാരതാംബയുടെ മാറുപിളര്‍ന്നു രക്തം കുടിക്കുന്ന ചെന്നായ്ക്കളെ കല്ലെറിയാന്‍ മടിക്കരുത്...........
കൊടിയുടെ നിറവും പണത്തിന്റെ അഴകും അല്‍പനേരം മറക്കാം നമുക്ക് ..
ഓര്‍ക്കേണ്ടത്  ഒന്ന് മാത്രം ജീവിച്ചിരുക്കുന്ന സഹോദരികളെ ....................
അമ്മയെയും പെങ്ങളെയും മറന്നു പോവുന്ന കാമഭ്രാന്തന്മാരുടെ
കയ്കളില്‍ പെടാതെ കാത്തിടാം സോദരികളെ...........
അവളെ ഓര്‍ത്ത് വേദനിച് തലകുനിയുംബോളും മുഷ്ട്ടികള്‍ ചുരുട്ടി........
മനസ്സില്‍ ഉറപ്പിക്കാം ഒരു പെങ്ങളെയും ഒരുവനും  കൊടുക്കാതെ.........
കൃഷ്ണമണിപോലെ കാത്തു കൊള്ളാമെന്നു ......................